ഇസ്രായേൽ : ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ 136 വ്യക്തികളിൽ അഞ്ചിലൊന്ന് പേരും മരിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. രഹസ്യ വിലയിരുത്തലിലൂടെയാണ് പ്രതീക്ഷിച്ചതിലും കൂടുതൽ ബന്ദികൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയത് .
ന്യൂയോർക്ക് ടൈംസ് അവലോകനം ചെയ്ത ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് അനുസരിച്ച്, ശേഷിക്കുന്ന 130 ലധികം ബന്ദികളിൽ 30 പേരെങ്കിലും മരിച്ചതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു. അതേസമയം 20 ഓളം തടവുകാരും മരിച്ചിട്ടുണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത ഇൻ്റലിജൻസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.
