പാകിസ്ഥാൻ : പാകിസ്ഥാനിൽ ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരായ നിർമ്മാണ തൊഴിലാളികളും ശുചീകരണ തൊഴിലാളികളും ദിനംപ്രതി കടുത്ത സാമൂഹിക വിവേചനത്തിനും അകറ്റിനിർത്തലുകൾക്കുമാണ് ഇരയാകുന്നത്. ലാഹോറിൽ പെയിന്ററായി ജോലി ചെയ്യുന്ന 54-കാരനായ അമീർ മസീഹ് ഉൾപ്പെടെയുള്ള തൊഴിലാളികൾ, അനാവശ്യ തർക്കങ്ങളും തൊഴിൽ നഷ്ടവും ഒഴിവാക്കാനായി തങ്ങൾക്കായി പ്രത്യേകം പാത്രങ്ങൾ മാറ്റിവെക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെടേണ്ട അവസ്ഥയിലാണ്.
രാജ്യത്തെ പകുതിയോളം ക്രിസ്തീയ തൊഴിലാളികൾക്ക് മുസ്ലീം വിഭാഗക്കാർ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും നൽകാൻ അനുവാദമില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെള്ളം കുടിച്ചതിന് ദാരുണമായി കൊല ചെയ്യപ്പെട്ട സിദ്ദിഖ് മസീഹ്ഈ വിവേചനം എത്രത്തോളം ഭയാനകമായ തലത്തിലേക്ക് വളരുന്നു എന്നതിന്റെ ഉദാഹരണമാണ് അടുത്തിടെ പഞ്ചാബ് പ്രവിശ്യയിലെ പട്ടോക്കിയിൽ നടന്ന സംഭവം.
പൊതുവായ വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിച്ചതിന് 39-കാരനായ സിദ്ദിഖ് മസീഹ് എന്ന ക്രിസ്തീയ ഇഷ്ടികച്ചൂള തൊഴിലാളി ദാരുണമായി കൊലചെയ്യപ്പെട്ടു. നാല് കുട്ടികളുടെ പിതാവായ സിദ്ദിഖിന്റെ കൊലപാതകത്തോടെ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണ് അടഞ്ഞത്. മക്കളിൽ ഒരാൾ തലസീമിയ രോഗബാധിതനാണ്. നിത്യജീവിതത്തിലെ ഇത്തരം വേർതിരിവുകൾ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണ സംഭവങ്ങളായി മാറാൻ കാരണമാകുന്നു.

Comments are closed.