ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഭോലേ ബാബയുടെ സത്സംഗ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് കുട്ടികളടക്കം 120 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്.
ജനം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. കനത്ത ചൂടില്‍ പലരും തളര്‍ന്നുവീണു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു