ബെയ്‌ജിങ് : സിയോൻ സഭാ സ്ഥാപകൻ പാസ്റ്റർ എസ്ര ജിൻ മോചിതനായെങ്കിലും ബീജിംഗ് സിയോൺ ചർച്ചിലെ എട്ട് പ്രമുഖ നേതാക്കൾ ഉടൻ തന്നെ വിചാരണ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തട്ടിപ്പും അനധികൃത ബിസിനസ്സ് പ്രവർത്തനങ്ങളും ആരോപിച്ചാണ് പാസ്റ്റർമാർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു. ഓഗസ്റ്റ് പത്തിന് പ്രീ-ട്രയൽ കോൺഫറൻസും തുടർന്ന് പതിനാല് മുതൽ പതിനെട്ട് വരെ പൊതു വാദവും നടക്കും.
യുഎസ് സന്ദർശനത്തിന് മുന്നോടിയായി അധികൃതർ നടപടികൾ വേഗത്തിലാക്കുകയാണെന്ന് ചൈന എയ്ഡ് ആരോപിക്കുന്നു. ഇത് മതസ്വാതന്ത്ര്യത്തിന്റെയും നയതന്ത്ര ബന്ധങ്ങളുടെയും ആഗോള പരീക്ഷണമായി മാറുമെന്നും അവർ വ്യക്തമാക്കുന്നു.

Comments are closed.