ഡൽഹി : വനിതാ സംവരണത്തിനായി പഴയ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ ലോക്സഭ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.
ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 850 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് കെ.സി. വേണുഗോപാലും, സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്ന് കെ. രാധാകൃഷ്ണനും സഭയിൽ വ്യക്തമാക്കി. എന്നാൽ വിമർശനങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്.
നാളെ വൈകിട്ട് നാല് മണിക്ക് ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കും. നമ്മൾ നേരത്തെ സംസാരിച്ചതുപോലെ 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ പുതിയ നീക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വർത്തമാനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Comments are closed.