പാക്കിസ്ഥാൻ : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സർഗോധയിൽ 22 വയസ്സുകാരനായ മർഖാസ് മസീഹ് എന്ന കത്തോലിക്കാ തൊഴിലാളിയുടെ മരണം സംശയാസ്പദമായ സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. താൻ ജോലി ചെയ്തിരുന്ന ഫാമിലെ ഒരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മർഖാസിനെ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് കുടുംബത്തെ അറിയിച്ചെങ്കിലും, മൃതദേഹത്തിൽ കണ്ടെത്തിയ പരിക്കുകൾ ക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും തെളിവുകളാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വിവേചനത്തിന്റെയും അതിക്രമങ്ങളുടെയും ദയനീയമായ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. നീതി ലഭ്യമാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിലാണ്. മർഖാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും ഇവർ ആവശ്യപ്പെടുന്നു.

Comments are closed.