സിറിയ: സിറിയയിലെ ഹോംസ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ നിന്നും ക്രൈസ്തവരെ തുരുത്താന്‍ ശ്രമം. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും താഴ്‌വരയിലെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തി.
സർക്കാരിന്റെ ജനറൽ സെക്യൂരിറ്റി സർവീസിന്റെ യൂണിഫോം ധരിച്ച് മോട്ടോർ സൈക്കിളുകളിൽ വന്ന നാല് മുഖംമൂടി ധരിച്ച തോക്കുധാരികൾ അനസ് ഗ്രാമത്തിലെ യുവാക്കൾക്ക് നേരെ വെടിവെയ്പ്പ് നടത്തി. ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വിസാം ജോർജ് മൻസൂർ, ഷഫീഖ് റഫീഖ് മൻസൂർ എന്നിവരാണ് വെടിയുണ്ടയ്ക്ക് ഇരയായത്. പിയറി ഹരിഖിസ് എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു.
ക്രിസ്ത്യാനികളെ അവരുടെ വീടുകൾ, ഗ്രാമങ്ങൾ, ഭൂമി എന്നിവ ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. വാദി അൽ-നസാര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യൻ നിവാസികൾ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ഇടയിലാണ്.
2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%ൽ താഴെ മാത്രമാണുള്ളത്.

Comments are closed.