ന്യൂയോർക്ക് : കുട്ടികളുടെ അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കുന്ന തിന്മയാണ് ബാലവേലയെന്ന് സേവ് ദി ചിൽഡ്രൻ. ജൂൺ 10 ചൊവ്വാഴ്‌ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സംഘടന ഈ പ്രസ്താവന നടത്തിയത്.
ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളിൽ പലരും സ്‌കൂൾ വിദ്യഭ്യാസസമയത്താണ് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതെന്നും ഇത് സ്ഥിരമായി സ്‌കൂൾ വിദ്യാഭ്യാസം ഒഴിവാക്കാനുള്ള അപകടസാധ്യതായാണ് അവർക്ക് മുന്നിൽ വയ്ക്കുന്നതെന്നും സേവ് ദി ചിൽഡ്രൻ പറഞ്ഞു. ഇത്തരമൊരു അവസ്ഥ കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ തുടരാൻ അവരെ നിർബന്ധിക്കുമെന്നും പിന്നീട് ദാരിദ്ര്യത്തിലേക്കും അസമത്വങ്ങളിലേക്കും അവരെ കൊണ്ടുപോകുമെന്നും സംഘടന കൂട്ടിച്ചേർത്തു.
