കൊച്ചി : ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന പാലക്കാട്, എറണാകുളം ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് കളക്ടർമാർക്ക് നൽകിയ ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ാഗെ പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെൻ്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നിവ ഏറ്റെടുക്കാനാണു കളക്ടർമാർക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നത്. ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ. ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
