ന്യൂയോർക്ക് : വെനസ്വേലയിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ‘ട്രെൻ ഡി അർഗ’ അമേരിക്കയിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. എഫ്ബിഐയുടെ പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
വെനസ്വേലയിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഏകദേശം 9 ദശലക്ഷം പേർ രാജ്യം വിട്ടിരിക്കുന്നു. ഇവരിൽ ഒരു വലിയ വിഭാഗം അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. വെനസ്വേലൻ ഭരണകൂടം തങ്ങളുടെ ജയിലുകൾ കാലിയാക്കി കുറ്റവാളികളെ അതിർത്തി കടത്തി വിട്ടിട്ടുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ന്യൂയോർക്കിലെ രണ്ട് പൊലീസുകാരെ വധിച്ച കേസിൽ ‘ട്രെൻ ഡി അർഗ്യുഅ’ സംഘടനയുടെ അംഗങ്ങൾ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്ലോറിഡ, ടെക്സസ്, ഷിക്കാഗോ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം സംഘടനയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് വ്യാപാരം, പീഡനം, കൊള്ള എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.