ഗാസ ; ഗാസയിൽ യു.എൻ സഹായ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ഭക്ഷണത്തിന്റെ ആവശ്യകതയും അടിയന്തരമായ വെടിനിർത്തലുമാണ് ആവശ്യപ്പെടുന്നതെന്ന് ഗാസയിലെ പാസ്റ്റർ. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 112 പേർ മരിക്കുകയും 760-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹമാസും ഇസ്രായേലും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
സഹായവുമായി വന്ന 30 ലോറികളുടെ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിനു പിന്നാലെ കൂടുതൽ അനർഥങ്ങൾ ഒഴിവാക്കാൻ സഹായം അയയ്ക്കുന്നത് ഐക്യരാഷ്ട്ര സഭ നിർത്തിവച്ചിരിക്കുകയാണ്.
