യു കെ : കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി, യുക്രെയ്നിലെ മിസൈൽ ആക്രമണത്തിനിടെ വ്യോമാക്രമണ ഷെൽട്ടറിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. ഇൻകമിംഗ് എയർസ്ട്രൈക്കുകൾ സൂചിപ്പിക്കുന്ന ഔദ്യോഗിക മൊബൈൽ ഫോൺ ആപ്പിലെ അലേർട്ടു കേട്ടാണ് ആർച്ച് ബിഷപ്പിൻ്റെ പ്രതിനിധി സംഘം ഉണർന്നത്.
മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ട്, സെൻട്രൽ കീവിലെ അവരുടെ ഹോട്ടലിലുള്ള ഭൂഗർഭ കാർ പാർക്ക് എന്ന എയർ-റെയ്ഡ് ഷെൽട്ടറിൽ അഭയം തേടി.അഭയകേന്ദ്രത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമ്പോൾ, ആർച്ച് ബിഷപ്പ് വെൽബി ഉക്രെയ്നിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന കഠിനമായ യാഥാർത്ഥ്യത്തെ ഊന്നിപ്പറയുകയും,ഇത്തരം പ്രതിസന്ധികൾക്കിടയിൽ എല്ലാവരുടെയും പ്രാർത്ഥനയും , ശ്രദ്ധയും, പിന്തുണയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പല ഉക്രേനിയക്കാർക്കും ഫലപ്രദമായ അഭയകേന്ദ്രങ്ങളില്ല ,അവരവരുടെ വീടുകൾക്കുള്ളിലിരുന്ന് ആക്രമണങ്ങൾ സഹിക്കാൻ നിർബന്ധിതരായി.ബുധനാഴ്ചത്തെ,ആക്രമണം മൂന്ന് മണിക്കൂർ നീണ്ടുനിന്നു. കഴിഞ്ഞ ആഴ്ചകളിലെ ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന അപകട കാലഘട്ടങ്ങളിലൊന്നായി ഇതിനെ രേഖപ്പെടുത്തി.
ആക്രമണത്തെത്തുടർന്ന്, ആർച്ച് ബിഷപ്പ് വെൽബി, ക്രിസ്ത്യൻ എയ്ഡ് ഏജൻസിയായ വേൾഡ് വിഷൻ്റെ ഉക്രെയ്ൻ മൾട്ടി-കൺട്രി റെസ്‌പോൺസ് ഡയറക്‌ടറായ ക്രിസ് പല്‌സ്‌കിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ, ഷെഡ്യൂൾ ചെയ്‌ത ഇടപെടലുകളുമായി മുന്നോട്ടുപോകും .”ഉക്രെയ്നിനൊപ്പം നിൽക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുക, അവരിൽ നിന്ന് പഠിക്കുക, മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കിടയിലും ലോകം ഉക്രെയ്നെ മറക്കരുതെന്നും വെൽബി അഭ്യർത്ഥിച്ചു.
