Ultimate magazine theme for WordPress.

ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ ; ഫലസ്തീനില്‍ വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭ

 

 

ടെല്‍ അവീവ് : ഇസ്രായേൽ സൈന്യം ഗസ്സ പൂര്‍ണമായി വളഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് താവളങ്ങള്‍ എന്ന പേരില്‍ ഇസ്രായേൽ സേന അവശേഷിച്ച കെട്ടിടങ്ങളും നിലംപരിശാക്കി. രൂക്ഷമായ ബോംബിങ്ങില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. ഫലസ്തീന്‍ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. ഗസ്സയില്‍ അവശേഷിച്ച സ്‌കൂള്‍ കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തില്‍ തകര്‍ന്നു. ലബനാന്‍ അതിര്‍ത്തിയിലും ആക്രമണം ശക്തമാക്കി. വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തള്ളിയാണ് മുന്നോട്ടുപോവുകയാണ്.

ഗസ്സയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ 195 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയില്‍ ഇതുവരെ മരിച്ച ഫലസ്തീന്‍കാരുടെ എണ്ണം 9061 ആണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 32,000 പേര്‍ക്കാണ് പരിക്കേറ്റത്. ഹമാസ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണു ഗറില്ല മാതൃകയിലുള്ള പോരാട്ടം നടത്തുന്നത് എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥനത്തില്‍ തുരങ്കങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷത്തോടെയുള്ള കുഴി ബോബുകള്‍ ഇസ്രായേൽ വ്യാപകമായി ഉപയോഗിച്ചു. ഇത്തരം ആക്രമണത്തിന്റെ വീഡിയോ ഹമാസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഗസ്സ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും ഇസ്രായേൽ ലക്ഷ്യമിടുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും.

Sharjah city AG