കർണാടകയിൽ ക്രൈസ്തവർക്ക് നേരെ വിദ്വേഷ പ്രസംഗം; മന്ത്രി മുനിരത്നത്തിനെതിരെ എഫ്ഐആർ
ബംഗളുരു: ക്രൈസ്തവർക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് എംഎൽഎ മുനിരത്നയ്‌ക്കെതിരെ കേസെടുത്തു. ബസവരാജ ബൊമ്മൈ സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയാണ് മുനിരത്ന. സമൂഹങ്ങൾക്കിടയിൽ തീപ്പൊരി ആളിക്കത്തിക്കാൻ അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നു, “ക്രൈസ്തവരെ ദ്രോഹിക്കാൻ” അവരെ ഉദ്ബോധിപ്പിച്ചു. രാജരാജേശ്വരി നഗറിലെ ബിജെപി എംഎൽഎയ്‌ക്കെതിരെ ബംഗളൂരു മഹാനഗര കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ഓഫീസറായ മനോജ് കുമാർ പരാതി നൽകി.
മുനിരത്‌നയുടെ പ്രസ്താവനകൾ സാമുദായിക മത സൗഹാർദം തകർക്കുകയും ക്രൈസ്തവരെ അപമാനിക്കുകയും ചെയ്‌തിട്ടുണ്ടെന്നും മനോജ് കുമാർ പറഞ്ഞു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരവും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് രാജരാജേശ്വരി നഗർ പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തു. മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുനിരത്‌ന, “ഇവിടെ വരുന്ന മിഷനറിമാരെ തല്ലികൊല്ലണം , അതായത് തിരിഞ്ഞു നോക്കാത്ത രീതിയിൽ അടിച്ചു പറഞ്ഞയക്കണം. വരുന്നതെല്ലാം ഞാൻ നോക്കിക്കൊള്ളാം എന്നും പറഞ്ഞിരുന്നു. പോലീസിന് മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കൂടാതെ ആർആർ നഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി കുസുമയും പോലീസിൽ പരാതി നൽകി.

Thanks for sharing. I read many of your blog posts, cool, your blog is very good.