ലാഗോസ്: നൈജീരിയായില്‍ ഏപ്രില്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 36 ക്രൈസ്തവരെയെന്ന് റിപ്പോര്‍ട്ട്. നൈജീരിയായിലെ പീഠഭൂമിയില്‍ ബോനോസ് കൌണ്ടിയിലെ കോഹ്നാന്‍ലെ, അഡ്മണ്ടുങ്- മുഷുവിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഏപ്രില്‍ മാസം 50-തിലധികം ഫുലാനി തീവ്രവാദികൾ ഇറങ്ങി നിരായുധരായ നിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു. വീടുകളില്‍ ഉറങ്ങിക്കിടന്ന 30 പേരാണ് കൊല്ലപ്പെട്ടത്.
ഇരകളില്‍ 12 മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെട്ടതായി കമ്മ്യൂണിറ്റി നേതാവും അഭിഭാഷകനുമായ ഫാര്‍മസും ഫുഡ്ഡാങ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.