വയനാട്: അമേരിക്കയുടെ പിൻബലത്തിൽ ലോകതെമ്മാടിയായി പ്രവർത്തിക്കുകയാണ്
ഇസ്രായേലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“പലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് ഇന്ത്യ.നമ്മുടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധസമീപനത്തിൻ്റെ ഭാഗമാണ് അത്. ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഒന്നിച്ചുനിന്ന് ഇസ്രായേലിനോട് ഈ കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ ഇസ്രായേൽ അത് മുഖവിലക്ക് എടുത്തില്ല.
ഇന്ത്യ ആ വോട്ടെടുപ്പിൽ നിന്ന് മാറി നിന്നു. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപിയാണ് അതിന് കാരണം. ആർഎസ്എസും സയണിസ്റ്റും ഇരട്ടപെറ്റ സഹോദരങ്ങളാണ്. വർഗീയതയുടെയും സാമ്രാജ്യത്വത്തിൻ്റെയും പ്രശ്നം വരുമ്പോൾ വലിയ വ്യത്യാസില്ലാത്ത നിലപാടാണ് കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് കാണുന്നത്. പലസ്തീൻ ഐക്യദാർഢ്യപ്രശ്നം കുറച്ചു നാളുകൾക്ക് മുൻപ് ഉയർന്നു വന്നപ്പോൾ ഇടതുപക്ഷം അതിൻ്റെ കൂടെയാണ് നിന്നത് ” – പലസ്തീൻ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
