ന്യൂയോർക്ക് : റാഫയിൽ ഉണ്ടായ ആക്രമണത്തെത്തുടർന്ന് ഗാസയിൽ കുട്ടികൾക്ക് വേണ്ടുന്ന അടിയന്തര ചികിത്സകൾ പോലും നിഷേധിക്കപ്പെടുന്നതായും തന്മൂലം ഏകദേശം മൂവായിരത്തിലധികം കുട്ടികൾ മരണത്തിനു കീഴടങ്ങുവാനുള്ള സാധ്യതയുണ്ടെന്നും യൂണിസെഫ് സംഘടന വിലയിരുത്തുന്നു. പോഷകാഹാരങ്ങളുടെ അഭാവം മരണസംഖ്യ ഉയർത്തിയേക്കാമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു