അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശിലെ കുറുങ് കുമേ ജില്ലയിലെ പാർസി പാർലോ ടൗണിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ രണ്ട് ബാപ്റ്റിസ്റ്റ് പള്ളികൾക്ക് കനത്ത നാശനഷ്ടമുണ്ടാവുകയും ഒരു കത്തോലിക്കാ പള്ളി പൂർണ്ണമായി ഒലിച്ചുപോവുകയും ചെയ്തു. ദുരന്തം അതിർത്തി നഗരത്തിലെ റോഡ് ബന്ധം പൂർണ്ണമായി വിച്ഛേദിച്ചു.
പ്രളയത്തെ തുടർന്ന് എൻ.ബി.സി.സി (NBCC) പ്രാർത്ഥനാ മന്ദിരത്തിലെ ചില പ്രധാന രേഖകളും ഒരു പ്രിന്ററും മാത്രമാണ് ജീവനക്കാർക്ക് രക്ഷിക്കാനായത്. പള്ളിയുടെ അടുക്കള, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, ഡൈനിംഗ് ഹാൾ, ശുചിമുറികൾ എന്നിവയെല്ലാം കുത്തിയൊഴുകിയ വെള്ളത്തിൽ പൂർണ്ണമായും ഒലിച്ചുപോയതായി സഭാ അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിൽ പാർസി പാർലോ ചർച്ചിന് കനത്ത നാശനഷ്ടം സംഭവിച്ചു. ഇതോടൊപ്പം ഇതേ പാസ്റ്ററൽ റേഞ്ചിന് കീഴിലുള്ള ചോട്ടെ പഗാം ബാപ്റ്റിസ്റ്റ് പള്ളിയുടെ കെട്ടിടത്തിനും അതിന്റെ അതിർത്തി മതിൽക്കെട്ടിനും പ്രളയത്തിൽ വലിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Comments are closed.