വത്തിക്കാന്‍ : ബാങ്ക് ഉദ്യോഗസ്ഥരോട് ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. തിങ്കളാഴ്ച ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോൾ, അത് സമഗ്രമായ മാനുഷിക വികസനത്തിന് വിഘാതമായി തീരുന്നുവെന്നും പാപ്പ പറഞ്ഞു. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും ഇത് സ്വാർത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
