നിക്കരാഗ്വ : നിക്കരാഗ്വയിലെ എസ്റ്റെലി രൂപതയുടെ അഡ്മിനിസ്ട്രേറ്റ് വൈദികനെ നിക്കരാഗ്വൻ പൊലീസ് തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യുകയും തുടർന്ന് കത്തോലിക്കാ സഭയുടെ ഒരു പരിശീലനഭവനത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന് അഭിഭാഷക മാർത്ത പട്രീഷ്യ മോളിനയുടെ പരാതിയിൽ പറയുന്നു.
ഫാ. ഫ്രൂട്ടോസ് കോൺസ്റ്റാന്റിനോവാലെ സാൽമെറോണിൻ എന്ന വൈദികനെയാണ് തടവിലാക്കിയിരിക്കുന്നത്. “അവിടെ അദ്ദേഹം പൊലീസ് നിരീക്ഷണത്തിൽ തടവിൽ തുടരുകയാണ്. 80 വയസുള്ള ഫാ. ഫ്രൂട്ടോസ് നിരവധി രോഗങ്ങളുള്ള വ്യക്തിയാണ്. ഇത് തികച്ചും സ്വേച്ഛാധിപത്യപരമായ തട്ടിക്കൊണ്ടുപോകലാണ്” – മാർത്ത പട്രീഷ്യ മോളിന പറഞ്ഞു.
