സിച്ചുവാന്‍: ചൈനയില്‍ തടവിലാക്കപ്പെട്ട ഒരു ഇവാഞ്ചലിക്കല്‍ സഭാ നേതാവ് താന്‍ നിരപരാധിയാണെന്നും കുറ്റം സമ്മതിച്ചാല്‍ തന്നെ വിട്ടയ്ക്കാനുള്ള പ്രൊസിക്യൂഷന്റെ വാഗ്ദാനം നിരസിച്ചു ജയിലില്‍ തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സിചുവാന്‍ പ്രവിശ്യയിലെ ദയാങ് ക്വിങ് കാവോഡ് റിഫോംഡ് ചര്‍ച്ചിലെ സീനിയര്‍ ശുശ്രൂഷകനായ ഹാവോമിങ് ആണ് തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന് സത്യത്തിനുവേണ്ടി ജയിലില്‍ തുടരാന്‍ തീരുമാനിച്ച വ്യക്തി.
2021 നവംബര്‍ 17-ന് സഹശുശ്രൂഷകന്‍ വുജിയാന്നനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനാകുറ്റം ചുമത്തപ്പെട്ട രണ്ടു നേതാക്കള്‍ക്കുമെതിരെ ഡെയാങ് സിറ്റിയിലെ ജിന്യാങ് ജില്ലാ കോടതിയില്‍ കേസ് വിചാരണയ്ക്കു കൊണ്ടുവന്നു. വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്നു ഭരണകൂടം അറിയിച്ചു എന്നാൽ നിരപരാധിയായ താന്‍ ജയിലില്‍ കിടന്നോളാമെന്ന് സഭാ നേതാവ് വെളിപ്പെടുത്തുകയാണുണ്ടായത്.
