ടെഹ്‌റാന്‍: ഇറാനെ ഇനി ആക്രമിച്ചാല്‍ ഇസ്രായേലിനെ ഭൂമുഖത്ത് നിന്നും പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ടെഹ്‌റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച്
പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി.
സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രായേലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്‌സി പറഞ്ഞത്. ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അമേരിക്കയും ഇസ്രായേലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്‌സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്‌സി വാഗ്ദാനം നല്‍കി.