പനാമ : അമേരിക്കയിൽ നിന്ന് ഈ വർഷത്തിന്റെ ആരംഭത്തിൽ നാടുകടത്തപ്പെട്ട പതിനൊന്ന് ഇറാനിയൻ ക്രൈസ്തവ വിശ്വാസികൾക്ക് പനാമയിൽ തുടരുന്നതിന് അനുമതി. മാനുഷിക വിസയിൽ തുടരുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിനൽകിയിരിക്കുകയാണ്.
ഇവർ നിലവിൽ പനാമയിൽ തുടരുകയായിരിന്നു. കഴിഞ്ഞ ശനിയാഴ്ച രണ്ട് മാസത്തെ സാവകാശം അവസാനിച്ചതിനെത്തുടർന്ന് പനാമ അധികൃതർ കാലാവധി നീട്ടിനൽകിയതായി യുഎസ് ആസ്ഥാനമായി ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു.
