സുഡാൻ : ആഭ്യന്തരയുദ്ധത്തിന്റെ ചോരപ്പുഴ ഒഴുകുന്ന സുഡാനിൽ നിന്ന് സങ്കടകരവും എന്നാൽ പ്രതീക്ഷാജനകവുമായ ഒരു വാർത്തയാണ് വരുന്നത്. സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള യുദ്ധം മൂന്ന് വർഷം പിന്നിടുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഏകദേശം 11 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി മാറിയ ഈ സാഹചര്യം ഒരു “ഉപേക്ഷിത പ്രതിസന്ധി” ആണെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നു.
എൽ ഫാഷർ നഗരത്തിൽ മാത്രം മൂന്ന് ദിവസത്തിനുള്ളിൽ ആറായിരത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുമ്പോഴും ഈ മാനുഷിക വിപത്തിനെ ലോകം വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഇത്രയും ഭീകരമായ അക്രമങ്ങൾക്കിടയിലും നിരവധി ആളുകൾ ക്രിസ്തുവിശ്വാസത്തിലേക്ക് വരുന്നത് തുടരുന്നുവെന്ന് സഭാ നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും ആത്മീയമായ ഈ മാറ്റം ശ്രദ്ധേയമാണ്.

Comments are closed.