കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കങ്ങൾ നിലനിൽക്കുന്ന ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്നും പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. പള്ളികള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കണം.
പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നിവയാണ് കളക്ടർമാർ ഏറ്റെടുക്കേണ്ട പള്ളികൾ.
എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഈ പള്ളികളെല്ലാം സ്ഥിതി ചെയ്യുന്നത്. നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ ഉത്തരവ് പുറത്ത് വന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല.
പൊലീസിന്റെ സഹായത്തോടെ കൈമാറ്റ നടപടികൾ സർക്കാർ നടത്തിയെങ്കിലും മറു ഭാഗത്തെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിൽ പിന്മാറുകയായിരുന്നു. ഈ വിഷയത്തിൽ സഭ അധികൃതർ നൽകിയ കോടതി അലക്ഷ്യ പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
