ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും വ്യക്തമാക്കി. ഇനി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
