ലാഗോസ്: നൈജീരിയയിലെ നസറാവ പീഠഭൂമി സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഫുലാനി തീവ്രവാദികൾ ആക്രമണം ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ക്രൈസ്തവരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
നവംബർ ആറിന് നസറാവ സംസ്ഥാനത്ത് രണ്ട് ക്രൈസ്തവരെയും പീഠഭൂമി സംസ്ഥാനത്ത് മറ്റു രണ്ടുപേരെയും തീവ്രവാദികൾ കൊലപ്പെടുത്തി. നസറാവ സംസ്ഥാനത്തെ ക്രൈസ്തവർ കൂടുതലുള്ള സർകിൻ നോമ ഗ്രാമമായ കിയാന കൗണ്ടിയിൽ വീടുകളിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ രാത്രി 11 മണിയോടെ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

Comments are closed.