കറാച്ചി : പാക്കിസ്ഥാനിലെ കറാച്ചിയിൽ ഈ വർഷം മാത്രം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് നൂറോളം കുട്ടികൾ. വാക്‌സിൻ ലഭ്യമായിരുന്നെങ്കിലും ചികിത്സയിൽ നിർണായകമായ ഡിഫ്ത്‌തീരിയ ആന്റി ടോക്സിൻ ലഭിക്കാത്തതാണ് ഈ വ്യാപക മരണത്തിന്റെ കാരണം.
2023ലും സമാനമായ രീതിയിൽ ഡിഫ്‌തീരിയ വ്യാപിച്ചിരുന്നു. 140 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ഡിഫ്തീരിയ ആൻ്റി ടോക്‌സിൻ ഡിഫ്‌തീരിയ ചികിത്സയിലെ നിർണയക മരുന്നാണ്. സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളിൽ ഇത് ലഭ്യമല്ല.

Comments are closed.