പാക്കിസ്ഥാൻ : ജൂൺ 24-നായിരുന്നു 14 വയസുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യിച്ചത്. ഇസ്ലാമാബാദിലെ ഖന്ന പുൾ ഏരിയയിലെ വീട്ടിൽനിന്ന് തൻ്റെ മകൾ അലീന ഖാലിദിനെ അയൽവാസിയായ ഹൈദർ അലി കൂട്ടിക്കൊണ്ടുപോയതായി 48-കാരനായ കത്തോലിക്കാ സാനിറ്റേഷൻ വർക്കർ ഖാലിദ് മസിഹ് വെളിപ്പെടുത്തി.
ഖാലിദ് പൊലീസിൽ പരാതി നൽകിയെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് മസിഹ് പറഞ്ഞു. തങ്ങളുടെ മകളെ നിർബന്ധിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ച് അലിയെ വിവാഹം കഴിപ്പിച്ചതായി മസിഹ് പറഞ്ഞു. അലീനയുടെ മതം മാറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഞങ്ങൾ അറിഞ്ഞത് കോടതിയിൽ അവളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്. അതിൽ, അവൾ തന്റെ വിശ്വാസം മാറ്റി അലിയെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെന്നു പറഞ്ഞു. അത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും വിവാഹ സർട്ടിഫിക്കറ്റിൽ അലീനയുടെ പ്രായം 19 ആണെന്നാണ് പറയുന്നത്. എന്നാൽ, യഥാർഥത്തിൽ അലീനയുടെ പ്രായം 14 വയസാണെന്നും മസിഹ് ചൂണ്ടിക്കാട്ടി.

Comments are closed.