തിരുവനന്തപുരം: നിലവിലെ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്നു മുതൽ ഒരാഴ്ച കൂടി ലോക് ഡൗൺ തുടരും. 16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. ഒരുസമയം, പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.
ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകി.
ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. തമിഴ്നാട്ടിൽ ലോക്ഡൗൺ തുടരുന്നതിനാൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടുന്നത്.
