ബംഗളൂരു : കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ പ്രതിനിധി സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു തിങ്കളാഴ്ച ഈ കൂടിക്കാഴ്ച നടന്നത്.
ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖാർഗെയെ കണ്ടത്. മംഗലാപുരം, മൈസൂരു ബിഷപ്പുമാരും പ്രമുഖ അൽമായ നേതാക്കളും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നീണ്ടുനിൽക്കുന്ന വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രതിനിധി സംഘം നേതാക്കൾക്ക് കൈമാറി. ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വക്താവ് ഡോ. ജോൺ ദയാൽ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

Comments are closed.