നൈജീരിയ : നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ അംഗീകരിച്ചതുപോലെ, സുഡാനിലെ വിശ്വാസികളുടെ ദുരവസ്ഥയും ഗൗരവമായി പരിഗണിക്കണമെന്ന് മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സുഡാനിലെ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനെ’ പ്രത്യേക ആശങ്കയുള്ള വിഭാഗമായി പ്രഖ്യാപിക്കാനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടുള്ള ശുപാർശ.
ഇതാദ്യമായാണ് ആർ.എസ്.എഫിനെ ഇത്തരമൊരു പദവിയിലേക്ക് നിർദ്ദേശിക്കുന്നത്. 2020-ൽ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (CPC) ആയി യുഎസ് പ്രഖ്യാപിച്ചിരുന്നു. കമ്മീഷന്റെ ഈ വാർഷിക ശുപാർശകളിൽ സ്റ്റേറ്റ് സെക്രട്ടറിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള A നിർണ്ണായക നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

Comments are closed.