*ഫ്ലോറിഡ സ്പീഡ് ബോട്ടിന് നേരെ ക്യൂബൻ സൈന്യത്തിന്റെ വെടിവെപ്പ്: നാല് മരണം*
ഫ്ലോറിഡ : ഹവാനയ്ക്ക് സമീപം ക്യൂബൻ ജലാതിർത്തിയിൽ ഫ്ലോറിഡ രജിസ്ട്രേഷനുള്ള സ്പീഡ് ബോട്ടിന് നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി ക്യൂബൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്കൻ തീരത്തെ കായോ ഫാൽക്കൺസിന് സമീപം വെച്ച് ബോട്ടിലുണ്ടായിരുന്നവർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് സൈന്യം തിരിച്ചടിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ഒരു ക്യൂബൻ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ആരാണെന്നോ അവർ എന്തിനാണ് അവിടെ എത്തിയതെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ഈ സംഭവത്തെത്തുടർന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മിയർ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ക്യൂബൻ സർക്കാരിന്റെ വാദങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നും ഫെഡറൽ ഏജൻസികളുമായി ചേർന്ന് ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോട്ടിന്റെ രജിസ്‌ട്രേഷൻ വിവരങ്ങൾ ഫ്ലോറിഡയിൽ പരസ്യമല്ലാത്തതിനാൽ കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരന്മാരുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Comments are closed.