വത്തിക്കാൻ: ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത മാർപാപ്പ ലിയോ പതിനാലാമൻ ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെയെന്ന് ആശംസിച്ചു. ഇന്നലെ കുർബാനയ്ക്ക് ശേഷം ലോകത്തോടുളള ആദ്യ അഭിസംബോധന പ്രസംഗത്തിലാണ് മാർപാപ്പ സന്തോഷം പങ്കുവെച്ചത്.
ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ലിയോ പതിനാലാമൻ . മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
യുക്രെയ്നിലും വെടിനിർത്തൽ വേണം. ഗാസയിലെ ബന്ദികളെ വിട്ടയക്കണം. സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പരക്കട്ടെയെന്നും മാർപാപ്പ പറഞ്ഞു.
