Ultimate magazine theme for WordPress.

മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്കൂളിന് നേരെ എബിവിപിയുടെ ഭീഷണി

ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള കന്യക മറിയത്തിന്റെയും പത്രോസിന്റെയും സ്വരൂപങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി യുടെ ഭീഷണി. അമ്പതോളം വരുന്ന പ്രവര്‍ത്തകർ സ്‌കൂളില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയായിരുന്നു.

സകൂളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വരൂപങ്ങള്‍ എടുത്തുമാറ്റി ഹിന്ദു ആരാധനമൂര്‍ത്തികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നായിരുന്നു എബിവിപിയുടെ ആവശ്യം. ഇത് വളരെ ആശങ്കാജനകമായ സാഹചര്യ മാണെണ് ജാബുവ ബിഷപ് പീറ്റര്‍ റുമാല്‍ ഖരാദി പറഞ്ഞു. കാല്‍നൂറ്റാണ്ടിലേറെയായി അനേകം കുട്ടികള്‍ക്ക വിദ്യാഭ്യാസം നല്‍കിവരുന്ന ഒരു സ്ഥാപനത്തിനുനേരെ നടക്കുന്ന നീക്കം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേദിവസംതന്നെ മന്‍സൂര്‍ ജില്ലയിലെ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലും എബിവിപി പ്രവര്‍ത്തകര്‍ അക്രമണം നടത്തിയതായി രൂപതാ പിആര്‍ഒ ഫാ.റോക്കി ഷാ പറഞ്ഞു. എബിവിപി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു അവര്‍ സ്‌കൂളിലെത്തിയത്. ഇവരുടെ ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ച പ്പോള്‍ അവര്‍ സ്‌കൂളിനുനേരെ ആക്രമണം നടത്തുകയായിരുന്നു.

Sharjah city AG