നർമ്മദാ : നർമ്മദ ജില്ലയിലെ ദെദിയാപദയിലെ ആദിവാസി താലൂക്കിലെ സങ്കൽ ഗ്രാമത്തിൽ നടക്കാനിരുന്ന ഒരു ക്രിസ്ത്യൻ സമ്മേളനം “മത പരിവർത്തനം” ആരോപിച്ച് ക്രൈസ്തവ വിരുദ്ധ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് റദ്ദാക്കി. ദെദിയാപദ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘാടകരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ‘ആത്മിക് ജാഗ്രതി സഭ’ എന്ന യോഗം യോഗമാണ് നിർത്തിവെച്ചത്. “മതപരിവർത്തനം” ആരോപിച്ച് നർമ്മദ ജില്ലയിലെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവയുടെ മെമ്മോറാണ്ടം നർമ്മദ ജില്ലാ ഭരണകൂടം പോലീസ് സൂപ്രണ്ടിന് അയച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
ഒരു പ്രാദേശിക പള്ളിയുടെ പരിസരത്ത് ആദ്യമായി ദെദിയാപദയിൽ നടത്താനിരുന്ന പരിപാടിക്ക് മുന്നോടിയായി പ്രദേശവാസികളുടെ പ്രതിഷേധത്തിനും പ്രദേശം സാക്ഷ്യം വഹിച്ചു.
ഇതൊരു ആത്മീയ സമ്മേളനം മാത്രമാണെന്ന് പ്രാദേശിക ക്രിസ്ത്യൻ സംഘടനയായ സമസ്ത് ക്രിസ്റ്റി സമാജ് അംഗം അമർസിൻഹ് വാസവ പറഞ്ഞു. അത് മതപരിവർത്തനത്തിനുള്ള വേദിയായിരുന്നു എന്നത് ശരിയല്ല; അത് ഒരു ആത്മീയ സംഗമം മാത്രമായിരുന്നു. ഇന്നത്തെ കാലത്ത്, ആളുകൾ വളെരെയധികം ബോധവാന്മാരാണ്, മറ്റൊരു വിശ്വാസത്തിലേക്ക് ഒരാളെ വശീകരിക്കുന്നത് എളുപ്പമല്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം പറഞ്ഞു.
രേഖകളിലോ ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) ബില്ലു 2021 പ്രകാരമോ ഈ സങ്കൽ ഗ്രാമത്തിൽ ഒരൊറ്റ ക്രിസ്ത്യാനി പോലും ഇല്ലെങ്കിലും, ക്രിസ്ത്യൻ സമൂഹം ഗ്രാമത്തിൽ ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്. ഗ്രാമവാസികളെ ഗോത്ര ആചാരങ്ങളിൽ ഇടപെടുകയും ഗോത്ര ദൈവങ്ങളോടും ദേവതകളോടും ഗോത്ര സംസ്കാരത്തോടുമുള്ള ഭക്തി ഉപേക്ഷിക്കാൻ അവരെ സ്വാധീനിക്കുകയും ചെയ്തതായി അവർ ആരോപിക്കുന്നു. അതിനാൽ, പ്രദേശത്ത് മതപരിവർത്തനം നടത്താൻ ഉദ്ദേശിച്ചുള്ള ഈ പരിപാടിക്ക് അനുമതി നൽകരുത് എന്ന് നർമ്മദയിലെ രാഷ്ട്രീയ ആദിവാസി മഞ്ച് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു . പരാതി പോലീസ് വകുപ്പിന് കൈമാറിയതായി ജില്ലാ വികസന ഓഫീസർ അങ്കിത് പന്നു പറഞ്ഞു.
