ഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദേശം നൽകി. രണ്ട് സ്ത്രീകളും അക്രമണത്തിന് ഇരയായെന്നും ഗോത്രസംഘടന പറഞ്ഞു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ എന്തെന്ന് വിശദമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി നിർദ്ദേശിച്ചു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്നും കോടതി താക്കീത് നൽകി.