Ultimate magazine theme for WordPress.

സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

അബൂജ: നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി. തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഇസുവിൽ നിന്നാണ് വൈദികനെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇന്നലെ വൈകിട്ട് മോചിപ്പിക്കുകയായിരിന്നു. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നുണ്ട്. വൈദികനെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും മോചിപ്പിച്ചതായി അബാകാലിക്കി രൂപതയുടെ ചാൻസലർ ഫാ. മാത്യു ഓപ്പോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

എബോണി സ്‌റ്റേറ്റിലെ ഒനിച എൽജിഎയിലെ എംഗ്ബലേകെ ഇസുവിലെ സെന്റ് ചാൾസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. അസുബുകെയെയും മറ്റ് മൂന്ന് പേരെയും യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വൈദിക മന്ദിരത്തിന് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവരിൽ ഫാ. ജോസഫ് അസുബുകെയെ പരിക്കേൽക്കാതെ തന്നെ മോചിപ്പിച്ചുവെന്നും എബോണി പോലീസ് പ്രസ്താവിച്ചു. ഫാ. ജോസഫ് അസുബുകെയ്ക്കും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ മറ്റ് മൂന്ന് പേർക്കും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെടല്‍ നടത്തിയവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും രൂപത പ്രസ്താവിച്ചു

Sharjah city AG
Leave A Reply

Your email address will not be published.