ജനീവ :ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യവകാശ ഹൈകമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഇന്ത്യ പരിശ്രമിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ 54ാമത് യോഗം നടക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങളെ പരാമർശിച്ചത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടുന്നിതിനിടെയാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്. പാകിസ്താനിലെയും പെറുവിലെയും ആഫ്രിക്കയിലെയും മനുഷ്യാവകാശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ശ്വവത്ക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ പതിവായി അക്രമത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ എപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു.
‘അസഹിഷ്ണുത, വിദ്വേഷ പ്രസംഗം, മതതീവ്രവാദം, വിവേചനം, എന്നിവയെ നേരിടാനുള്ള എല്ലാ ശ്രമങ്ങളെയും തടയേണ്ടതാണ്. അത് ഇല്ലാതാക്കാനുള്ള കഠിന ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണം’. അദ്ദേഹം വ്യക്തമാക്കി. മതനിന്ദാ നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്ന പാകിസ്താന്റെ നീക്കമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു മനുഷ്യാവകാശ ലംഘനം. മതനിന്ദയ്ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിലൂടെ പാകിസ്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫൈസലാബാദിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. പല രാജ്യങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നത് ഒരുപാട് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
