Ultimate magazine theme for WordPress.

ഇസ്രയേലിനെ ആക്രമിച്ചവര്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞു ; മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ പങ്കുള്ള ഓരോരുത്തരും സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ. ടൈംസ് ഓഫ് ഇസ്രയേലാണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോര്‍ട്ടുചെയ്തത്. മുന്‍ മൊസാദ് തലവന്‍ സ്വി സമീറിന്റെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു ഹമാസിനുള്ള ബര്‍നിയയുടെ മുന്നറിയിപ്പ്. ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലിന്റെ ദൗത്യത്തിന് പൂര്‍ണപിന്തുണ നല്‍കിയ ആളായിരുന്നു സമീര്‍. 1972-ല്‍ മ്യൂണിക് ഒളിമ്പിക്‌സിലെ 11 ഇസ്രയേലി അത്‌ലറ്റുകളെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍നീണ്ട പോരാട്ടമാണ് അദ്ദേഹം നടത്തിയത്.

’50 വര്‍ഷം മുന്‍പത്തെപ്പോലെ ഇന്നും നാം യുദ്ധത്തിന്റെ നടുവിലാണ്. ഗാസ അതിര്‍ത്തി താണ്ടി ആക്രമണം നടത്തിയ കൊലപാതകികളും അതിന് നിര്‍ദേശിച്ചവരും ഓര്‍ത്തുവെയ്ക്കണം. എവിടെയാണെങ്കിലും അവരെ നമ്മുടെ കൈകളില്‍ കിട്ടും. തന്റെ മകന്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുവെന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും അറബ് മാതാക്കള്‍ അറിയട്ടെ’- ബര്‍നിയ പ്രസംഗത്തില്‍ പറഞ്ഞു.

Sharjah city AG