സിയറ മാഡ്രെ സംരക്ഷിക്കാനൊരുങ്ങി ഫിലിപ്പിനോ കാത്തലിക് ഗ്രുപ്പ്
പസഫിക് സമുദ്രത്തിൽ നിന്ന് വരുന്ന ചുഴലിക്കാറ്റുകൾക്കെതിരായ പ്രകൃതിദത്ത കവചമായി ഒരു പ്രധാന പങ്ക് സിയറ മാഡ്രെ വഹിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു
മനില : സിയറ മാഡ്രെ പർവതത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള വാർഷിക ദിനം പ്രചരിച്ചതിനു പിന്നലെ ഫിലിപ്പീൻസിലെ കത്തോലിക്കാ ഗ്രൂപ്പുകൾ സിയറ മാഡ്രെ പർവതനിരയെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം പുതുക്കി. അനധികൃത മരം മുറിക്കൽ, ഖനനം, വനങ്ങൾ കൃഷിഭൂമിയാക്കി മാറ്റൽ, മലനിരകളിലെ അണക്കെട്ട് നിർമാണം എന്നിവയെ കത്തോലിക്കാ പരിസ്ഥിതി സംഘടനകൾ എതിർത്തു.
244 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയായ കലിവ അണക്കെട്ട്,സിയറ മാഡ്രെ പർവതനിരകളിൽ പൂർവ്വിക ഭൂമിയുള്ള തദ്ദേശവാസികൾ ഉൾപ്പെടെ 1,500-ലധികം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും, കാത്തലിക് മൂവ്‌മെന്റ് ഫോർ എ ഗ്രീനർ എൻവയോൺമെന്റിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ക്രിസ്റ്റിൻ വില്ലലൂസ് പറഞ്ഞു. സൂപ്പർ ടൈഫൂൺ നോറു മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും മണ്ണിടിച്ചിലിൽ നിന്നും തലസ്ഥാനമായ മനില ഉൾപ്പെടെ നിരവധി പ്രവിശ്യകളെ രക്ഷിച്ച ഫിലിപ്പീൻസിലെ ഏറ്റവും നീളമേറിയ പർവതനിര പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. കഗയാൻ പ്രവിശ്യ മുതൽ ക്യൂസോൺ പ്രവിശ്യ വരെ 540 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സിയറ മാഡ്രെ, പസഫിക് സമുദ്രത്തിൽ നിന്ന് വരുന്ന ചുഴലിക്കാറ്റുകൾക്കെതിരായ പ്രകൃതിദത്ത കവചമായി ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. റിസാൽ, ക്യുസോൺ പ്രവിശ്യകളിൽ വ്യാപിച്ചുകിടക്കുന്ന വിവാദ അണക്കെട്ടിന്റെ നിർമ്മാണത്തെ തന്റെ സംഘടന എതിർക്കുന്നുവെന്ന് വില്ലലൂസ് പറഞ്ഞു.
2020 ഫെബ്രുവരിയിൽ, കത്തോലിക്കാ ബിഷപ്പുമാർ അണക്കെട്ടിന്റെ നിർമാണത്തെ എതിർത്തിരുന്നു.
