ഉത്തരേന്ത്യ: ഉത്തർപ്രദേശിൽ ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റൻ്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.ബാരാബങ്കി ജില്ലയിൽ ഒരു കൂട്ടം കടുത്ത ഹിന്ദു പ്രവർത്തകർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന്, ലഖ്‌നൗ രൂപതയിലെ കത്തോലിക്കാ ഫാദർ ഡൊമിനിക് പിൻ്റോയെ മറ്റ് ആറ് പേർക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു.രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയിൽ കൂട്ട മതപരിവർത്തന സംഗമം നടന്നതായി പ്രവർത്തകർ ആരോപിച്ചു.
ആരോപണത്തിൽ സത്യത്തിൻ്റെ ഒരു കണിക പോലും ഇല്ലെന്ന് ലഖ്‌നൗ രൂപതയുടെ ചാൻസലറും വക്താവുമായ ഫാദർ ഡൊണാൾഡ് ഡിസൂസ പറഞ്ഞു.പിൻ്റോ “പ്രാർത്ഥനാ സമ്മേളനത്തിൽ പോലും പങ്കെടുത്തില്ല. പാസ്റ്ററൽ സെൻ്ററിൽ നടത്താനുള്ള സ്ഥലം മാത്രമാണ് അദ്ദേഹം നൽകിയത്”,ആരെയും മതം മാറ്റുകയോ ക്രിസ്ത്യാനികളാകാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല . എന്നിട്ടും, പോലീസ് അറസ്റ്റ് ചെയ്തു,
ഡിസൂസ പറഞ്ഞു.
ദേവ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഞ്ച് സ്ത്രീകളടക്കം 15 പേരുടെ പേരുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വ്യാപകമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.ദരിദ്രരായ സമുദായങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകളെ ഇവർ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നതായാണ് പരാതിക്കാരന്റെ ആരോപണം.
