അമേരിക്ക : സ്വതന്ത്ര വോട്ടർമാർക്കിടയിൽ മുൻ പ്രസിഡൻ്റ് ട്രംപ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെക്കാളും മുന്നിലെന്ന് പുതിയ സർവേ. 42 ശതമാനം സ്വതന്ത്ര വോട്ടർമാർ ഈ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യാൻ പദ്ധതിയിടുന്നതായാണ് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
37 ശതമാനം പേരാണ് ഹാരിസിന് വേണ്ടി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. അതേസമയം ആർക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പില്ലെന്ന് 13 ശതമാനം സ്വതന്ത്ര വോട്ടർമാർ പറയുന്നു. കമല ഹാരിസീനും ട്രംപിനും അവരവരുടെ പാർട്ടികളിൽ നിന്ന് എല്ലാ പിന്തുണയും ലഭിച്ചു.
