വാഷിംഗ്ടണ്‍ : നൈജീരിയയിൽ ക്രൈസ്തവര്‍ നേരിടുന്നതായ അക്രമങ്ങൾ കണ്ടിട്ട് അമേരിക്കന്‍ ഭരണകൂടം മൗനമായിരിക്കരുതെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ.
പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഐസിസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വര്‍ഷം സംഘടനയുടെ പ്രതിനിധികള്‍ നൈജീരിയ സന്ദർശിച്ചതിൻ്റെ നേരിട്ടുള്ള സാക്ഷ്യവും കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
