വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും കോവിഡ്-19 രോഗികളുടെ എണ്ണം ഉയരുന്നു. പ്രതിവാര ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഇപ്പോള്‍ രണ്ട് മാസം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ആശുപത്രി പ്രവേശനത്തില്‍ ഇതുവരെ മുന്നിലുണ്ടായിരുന്നത് മുതിര്‍ന്നവരായിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍, പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ളവരില്‍ ആണ് രോഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.
യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 9 ന് യുഎസില്‍ 20,500-ലധികം ആളുകളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടു മുന്‍പത്തെ ആഴ്ചയേക്കാള്‍ 8% കൂടുതലാണ് രോഗികള്‍.
എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സില്‍ നിന്നുള്ള ഫെഡറല്‍ ഡാറ്റയുടെ റിപ്പോർട്ട് പ്രകാരം കുട്ടികള്‍ക്കിടയില്‍ ആശുപത്രി പ്രവേശനം ശരാശരിയേക്കാള്‍ വേഗത്തില്‍ ഉയരുന്നു എന്നാണ്. സെപ്റ്റംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഏകദേശം 1,200 കുട്ടികളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ ആശുപത്രിവാസം ഇതേ കാലയളവില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
കഴിഞ്ഞ ശീതകാല തരംഗത്തിന്റെ ഉച്ചസ്ഥായിയില്‍ ഒരാഴ്ചയ്ക്കിടെ ഏകദേശം 1,800 പുതിയ പീഡിയാട്രിക് അഡ്മിഷനുകള്‍ ഉണ്ടായിരുന്നു. ഒമിക്രോണില്‍ 6,500-ലധികം പ്രതിവാര അഡ്മിഷനുകള്‍ ഉണ്ടായി.
