ന്യൂഡൽഹി: ജയിലിൽ ജാതി വിവേചനമുണ്ടോ?
പ്രമുഖ മാധ്യമ പ്രവർത്തക സുകന്യ ശാന്തയുടെ പരാതിയെ തുടർന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചു.
കേരളത്തിനു പുറമേ, തമിഴ്‌നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് സുപ്രിം കോടതിയുടെ നോട്ടീസ്. പട്ടിക വർഗ വിഭാഗത്തിലുള്ളവരെക്കൊണ്ടു മാത്രമാണു ജയിലിലെ ശുചിമുറി വ്യത്തിയാക്കുന്നത്. ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ജയിൽ ചട്ടങ്ങൾ പിൻവലിക്കണമെന്നാണ് ഹർജി.
നിലവിൽ ജാതിയുടെ അടിസ്ഥാനത്തിലാണ് ജയിലിൽ തടവുകാർക്കു ജോലി വീതം വെച്ചു നൽകുന്നതെന്നാണ് സുകന്യയുടെ പരാതി. ജയിലിനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുകന്യ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത് കഴിഞ്ഞിടെയാണ്.
