നൈജീരിയ : ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ ശക്തിപ്പെടുത്തണം എന്ന ആവശ്യമുയർത്തി നൈജീരിയയിൽ നടന്ന പ്രതിഷേധത്തിനുശേഷം ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഗസ്റ്റ് ഒന്നിനു നടന്ന പ്രതിഷേധപ്രകടനത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.
സംഘർഷത്തിനുശേഷം വിവിധ ഇടങ്ങളിലായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. പീഠഭൂമിയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് ഇസ്ലാമിക ഫുലാനി തീവ്രവാദികളിൽ നിന്ന് കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവന്നു. കൂടാതെ, ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ തീവ്രവാദികൾ നശിപ്പിക്കുകയും ചെയ്തു.
