ടോക്കിയോ: ജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യ പകുതിയായപ്പോഴേക്കും 40,000 പേർ ഇങ്ങനെ മരിച്ചു എന്നാണ് കണക്ക്.
ജപ്പാനിൽ തനിച്ച് താമസിക്കുന്നവർ മരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ മുമ്പും ചർച്ചയായിട്ടുണ്ട്. മരിച്ചത് മിക്കവാറും ആരും അറിയാറില്ല. മാസങ്ങൾ കഴിഞ്ഞ് മൃതദേഹം കണ്ടെത്തുന്ന സംഭവവും ഒരു വർഷം കഴിഞ്ഞ് മൃതദേഹങ്ങൾ കണ്ടെത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇങ്ങനെ മരിച്ച 40,000 -ത്തിൽ 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തിയത് അവർ മരിച്ച് ഒരു മാസത്തിന് ശേഷമാണത്രെ. ഏകദേശം 130 പേരുടെ മൃതദേഹങ്ങൾ ഒരു വർഷത്തോളം ആരുടെയും ശ്രദ്ധയിൽ പെട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മരിച്ചവരിൽ ഏറെയും 65 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരുമാണ്
