പാരീസ് : ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച പാരീസ് ഒളിംപിക്സില്‍ തന്റെ വിശ്വാസത്തെ ഉയർത്തിക്കാട്ടി ബ്രസീലിയൻ സ്കേറ്റർ റെയ്സലീൽ. മത്സരത്തിനിടെ ബ്രസീലിയൻ ആംഗ്യഭാഷയില്‍ “വഴിയും സത്യവും ജീവനും യേശുവാണ്” എന്നാണ് റെയ്സ കാണിച്ചത്.
ഒളിമ്പിക് ചാർട്ടർ അതിൻ്റെ 50-ാം ചട്ടം പ്രകാരം ഒരു തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ പ്രകടനങ്ങൾ അനുവദനീയമല്ലെങ്കിലും റെയ്സ നിശബ്ദമായ ആംഗ്യ ഭാഷയിലൂടെ വിശ്വാസപരമായ സന്ദേശങ്ങൾക്കുള്ള നിരോധനം മറികടക്കുകയായിരിന്നു
