Ultimate magazine theme for WordPress.

ക്രിസ്തുമതം സ്വീകരിച്ചവരെ പീഡിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ത്രിപുര ഹൈക്കോടതി

 

 

ത്രിപുര : ബുദ്ധ മതത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഉനകോട്ടി ജില്ലയിലെ ഉത്തർ അന്ധർചര ചക്മ സമാജിക് ബിച്ചാർ കമ്മിറ്റിക്കും വടക്കൻ ത്രിപുര ജില്ലയിലെ കാഞ്ചൻചേര ചക്മ സമാജിക് ആദം പഞ്ചായത്തിനും എതിരെ പൂർണമോയ് ചക്മയും തരുൺ ചക്മയും ത്രിപുര ഹൈക്കോടതിയിൽ രണ്ട് റിട്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷം പുറത്താക്കപ്പെട്ട പൂർണമോയ് ചക്മയെയും, തരുൺ ചക്മയെയും രണ്ട് ചക്മ സംഘടനകൾ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ഉപജീവന മാർഗങ്ങൾ തടസപ്പെടുത്തുകയും ചെയ്തുവെന്ന് അവർ കോടതിയിൽ പരാതിപ്പെട്ടു.

തങ്ങളെ പീഡിപ്പിക്കുന്നതിനായി ചക്മ സംഘടനകൾ ആചാര നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ടു ഈ കുടുംബങ്ങൾ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .
തങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന സാമൂഹിക ഉപരോധം തങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കിയതായി അവർപറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് പർണോമോയ് ചക്മ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കി. ഓട്ടോറിക്ഷാ ഡ്രൈവറായ തരുൺ ചക്മയോട് ആരെങ്കിലും തന്റെ ഓട്ടോ വാടകയ്‌ക്കെടുത്താൽ 40,000 വരെ പിഴ ഈടാക്കുമെന്നും ബുദ്ധമത സംഘടനകൾ ഭീഷണിപ്പെടുത്തുന്നുണ്ട്. ഓട്ടോറിക്ഷ വാങ്ങാൻ വായ്പയും ചെലവുകൾക്കായി വ്യക്തിഗത വായ്പയും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസ വേതനക്കാരനായ 2 കുടുംബങ്ങളുടെയും ഉപജീവന മാർഗങ്ങൾ ഈ സംഘടകൾ തടസപ്പെടുത്തിയിരിക്കുകയാണ്. പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ തടയുകയും ക്രൈസ്തവരുമായി ഇടപഴകരുതെന്നും അല്ലാത്തപക്ഷം അവരുടെ പതിവ് നിയമം അനുസരിച്ച് പിഴയും ശിക്ഷയും ലഭിക്കുമെന്നും ബുദ്ധമത വിശ്വാസികൾ ഭീഷണിപ്പെടുത്തി. അവർ ബുദ്ധമതത്തിലേക്ക് മടങ്ങിയെത്തിയാൽ അവരെ സ്വീകരിക്കുമെന്നും പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ അവസാനിപ്പിക്കാൻ ചക്മ സംഘടനകളോട് ജസ്റ്റിസ് അരിന്ദം ലോധ് നിർദ്ദേശിച്ചതായും അല്ലാത്തപക്ഷം പോലീസും ഭരണകൂടവും കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന അഭിഭാഷകൻ സാമ്രാട്ട് കാർ ഭൗമിക് പറഞ്ഞു. “ഭരണഘടന പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. മതത്തിന്റെ പേരിലുള്ള ചക്മ സംഘടനകളുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ എത്രയും വേഗം അവസാനിപ്പിക്കാൻ പ്രസ്തുത സാമ്പ്രദായിക സ്ഥാപനങ്ങളോട് കർശനമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ സിദ്ധാർത്ഥ ശങ്കർ ഡേ പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചക്മ ആചാരാനുഷ്ഠാനങ്ങളുടെ ഉത്തരവുകൾ സ്റ്റേ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്

Sharjah city AG